'ജീവനും പൊതുജനാരോഗ്യത്തിനും, പരിസ്ഥിതിയ്ക്കും നാശമുണ്ടാക്കിയതിന്' എൽജി പോളിമർ കമ്പനിയില്‍നിന്നും 50 കോടി രൂപ ഇടക്കാല പിഴ ചുമത്തുന്നതായി ട്രൈബ്യൂണൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മെയ് 18-ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാന്‍ ട്രൈബ്യൂണൽ അഞ്ചംഗ സമിതി രൂപീകരിച്ചു.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) ആന്ധ്ര സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. ഫാക്ടറിയോട് ചേർന്ന് താമസിക്കുന്ന ആയിരത്തിലധികം പേർ ഗ്യാസ് ചോർച്ചയ്ക്ക് ഇരയായതായി എൻഡിആർഎഫ് ഡിജി എസ് എൻ പ്രധാൻ